മഹാ വികാസ് അഘാഡിയിലെ ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർക്ക് രാജ്യസഭയിലേക്ക് ഓരോ സീറ്റുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. എന്നാല്‍ ഇത്തവണ രാജ്യാസഭാ സ്ഥാനാര്‍ഥിയായി ഒരാളെ കൂടി പരിഗണിക്കാന്‍ ബിജെപി തീരുമാനിച്ചു.
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതാണ് വിവാദങ്ങളുടെ തുടക്കം.
രാഹുല്‍ ഗാന്ധിയെ കണ്ടിട്ട് നാലുവര്‍ഷമായി. പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് പ്രാപ്യമായ ഒന്നല്ല എന്ന ആരോപണം ഇപ്പോള്‍ പരക്കെ ഉയരുന്നുണ്ട്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ തകര്‍ത്തുന്നത്.
കഴിഞ്ഞ മേയ് അഞ്ചിന് ജിഗ്നേഷ് മേവാനിക്ക് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിഗ്നേഷ് മേവനിയടക്കമുള്ള നേതാക്കള്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും സംസ്ഥാനത്ത് വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരാണ് കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത പലരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഒരു രാകേഷ് ടികായത്ത് കൊല്ലപ്പെട്ടാല്‍ ഇതേ ആശയമുള്ള നിരവധിയാളുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും - രാകേഷ് ടികായത്ത് പറഞ്ഞു.
സ്വജനപക്ഷപാതത്തില്‍ മുങ്ങിക്കിടക്കുന്ന പാര്‍ട്ടികള്‍ അതില്‍നിന്ന് സ്വയം മോചിതരാകാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും ചെയ്യുകയുളളു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പ്രതീക്ഷിച്ചതിനെക്കാള്‍ 5000 വോട്ടിന്‍റെ കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ സിപിഎം സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍
ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും മാറ്റം വരുത്താതതിനാലാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളെ അവരുടെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്തത്. ഇത് ജാതീയതയെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനുമാത്രമേ ഉതകുകയുളളു. ഇനിയാരും ജാതീയ അധിക്ഷേപങ്ങള്‍ നടത്താന്‍ അണ്ണാമലെക്കെതിരെ കേസെടുക്കുക തന്നെ വേണം
ബീഹാറിലെ മദ്യ നിരോധനം കൊണ്ട് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചത്. സംസ്ഥാനത്ത് ഒരിക്കലും മദ്യം ലഭിക്കില്ലെന്നാണോ അദ്ദേഹം പ്രതീക്ഷിച്ചത്. അതൊരു തെറ്റായ തീരുമാനമാണെന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ. നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്ത് മദ്യം സുലഭമായി ലഭിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
ഉടുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതിനോടൊപ്പം പാരീസ്ഥിതിക പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എലൂരിലെ അദാനി ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനാനുമതി ദേശിയ ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.