2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിര്‍മ്മിക്കുന്ന നിയമവിഭാഗം കെട്ടിടത്തിന് ഡോ. ബി ആര്‍ അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.
കഴിഞ്ഞ മേയ് അഞ്ചിന് ജിഗ്നേഷ് മേവാനിക്ക് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിഗ്നേഷ് മേവനിയടക്കമുള്ള നേതാക്കള്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും സംസ്ഥാനത്ത് വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
2016 ജൂലൈ പതിനൊന്നിനായിരുന്നു ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിവലിച്ചത്. ഇരുമ്പുകോലും വടികളും ഉപയോഗിച്ച് യുവാക്കളെ മര്‍ദ്ദിക്കുകയും പാതി നഗ്നരാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
'ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ ഭീരു എന്ന് വിളിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്റെ പ്രതിഛായ തകര്‍ക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം
തന്റെ അറസ്റ്റ് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു. ബിജെപി ആസൂത്രിതമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം അവര്‍ ചെയ്തത് ഇതാണെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. "ഇത് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചവർ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു! വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടി നൽകുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാർ ഭരണകൂടം കടക്കുന്നത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസിന്റെ നടപടി അദ്ദേഹത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്വതന്ത്ര എം എല്‍ എയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് താന്‍ ഉടനെ കോണ്‍ഗ്രസില്‍ ചേരും. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാണ് സാധിച്ചത്.
രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കുസമാനമായ സ്ഥിതിയാണുളളത്. വീട്ടില്‍ മിണ്ടാതിരിക്കാനുളള സമയമല്ല മറിച്ച് എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിത്. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള യുവാക്കളോട് താന്‍ ആവശ്യപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.