ഓഗസ്റ്റ് പകുതിയോടെ യുപി സർക്കാർ ഖാന്റെ തടങ്കൽ കാലാവധി മൂന്നുമാസം കൂടി നീട്ടിയിരുന്നു. അത് അന്യായമാണെന്നും തന്‍റെ മകനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഖഫീല്‍ ഖാന്റെ ഉമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിച്ചത്.
ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടത്.