സുശാന്ത് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും തൂങ്ങിമരണം തന്നെയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ് മാറ്റിയത്.
യാതൊരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശനിഷ്ഠയുമില്ലാത്ത കോൺഗ്രസ് രാഷട്രീയത്തിൻ്റെ ദുരന്തം മാത്രമായി ഇതു തള്ളിക്കളയാനാവില്ല. കോർപ്പറേറ്റ് പണവും വർഗീയതയും ചേർന്ന മോണിറ്ററിസ്റ്റ് നയങ്ങളും രാഷ്ട്രീയവും ജനാധിപത്യത്തിനും പാർലിമെൻ്ററി സംവിധാനങ്ങൾക്കും നേരെ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണിത്.