ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിപ്പോകുന്നതിന് നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. വികാരങ്ങള്‍ വ്രണപ്പെടുകയാണെങ്കില്‍ അവര്‍ വേറെ പുസ്തകങ്ങള്‍ വായിക്കട്ടെ' എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്
നവംബര്‍ 29ന് 60 ടാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ എത്തും. ഞങ്ങള്‍ റോഡ് തടഞ്ഞുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അത് കര്‍ഷകരുടെ രീതിയല്ല. സര്‍ക്കാര്‍ തുറന്ന റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേതാക്കാന്മാരുമായി നേരില്‍ കണ്ട് സംസാരിക്കുവാനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. 1000 കര്‍ഷകരും അവിടെ ഉണ്ടായിരിക്കും -ടിക്കായത്ത് പറഞ്ഞു.
ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. അതിനാല്‍ ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരാണ ദിവസങ്ങളില്‍ എത്തുന്നതിനെക്കാള്‍ 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, തമിഴ്നാടിനൊപ്പം കര്‍ണാടകയിലും മഴക്കെടുതി
മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍
സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായി പ്രിയങ്ക ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ,
ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ മാത്രം ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ആന്ധ്രയിലെ കൃഷണനദിയില്‍ 2014ല്‍ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടാണ് യോഗിയുടെ വികസനപ്രവര്‍ത്തനത്തിന്‍റെ കൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.
അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.