മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യം കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ രോഗം പടരാത്തിരിക്കാനുള്ള മുന്‍ കരുതലിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉടന്‍ പുനസ്ഥാപിക്കണമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച സമയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.
ഇന്ത്യൻ റാഡിക്കൽ പെയിന്‍റര്‍മാരുടെ കൂട്ടായ്മയായ റാഡിക്കൽ പെയിന്‍റെഴ്സ് ആന്‍റ സ്ക്ലപ്ച്ചേഴ്സ് അസോസിയേഷന്‍റെ അമരക്കാരിൽ ഒരാളായിരുന്ന പ്രഭാകരൻ അതിന്‍റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രഭാകരൻ ഏറ്റവും ഒടുവില്‍ പങ്കെടുത്ത അന്താരാഷ്ട്ര പ്രദർശനം മുസരീസ് ബിനാലെയിലായിരുന്നു.
മാളുകളിൽ അവശ്യ സാധനങ്ങളുടെ വിതരണമൊഴികെയുള്ള കടകൾ അടച്ചിടണം. സെൻട്രലൈസ്ഡ് എയർക്കണ്ടീഷൻ പ്രവർത്തിപ്പിക്കരുത്. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. സിആർപിസി 144 പ്രകാരം അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് അനുവാദമില്ല.