മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രോഗം ബാധിച്ചവരില്‍ 61- പേര്‍ ഇന്ത്യാക്കാരും 16-പേര്‍ ഇറ്റലിക്കാരും ഒരാല്‍ കനേഡിയനുമാണ്.നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വെയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. 4000 -ത്തോളം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഓഹരിവിപണിയുടെ കൂപ്പുകുത്തലില്‍ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ആയിരക്കണക്കിനു കോടികളാണ് ഒലിച്ചു പോയത്. റിലയന്‍സ് ഇന്‍റെ സ്ട്രീസ് ഉടമ മുകേഷ് അംബാനി, വിപ്രോ ഉടമ അസീം പ്രേംജി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ താഴോട്ടു പോയി
22 എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ വിമത എംഎല്‍എമാരില്‍ പലരും സിന്ധ്യയില്‍ നിന്ന് അകന്നതായി വാര്‍ത്തകളുണ്ട്.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി( അനുചേദം-370 ) എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്കു തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ വെക്കാവുന്ന നിയമമായ പൊതു സുരക്ഷാ നിയമത്തിന്‍റെ പ്രയോഗമാണ് 83-കാരനായ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തില്‍ നടന്നത്.
വെള്ളിയാഴ്ച മാത്രം സ്വര്‍ണ്ണം പവനുമേല്‍ 1200 - രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണ്ണത്തിന്‍റെ വില പവന് 30, 600-രൂപയായി കുറഞ്ഞു. 3825- രൂപയാണ് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. 150 - രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ഏറ്റവും വലിയ ഒറ്റദിന നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സിൽ ആദ്യമിനിറ്റില്‍ തന്നെ 3000 പോയിന്റ് കുറഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടമായി പിന്‍വാങ്ങി.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് പുതുതായി രോഗസം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വെദേശിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ ഖത്തറില്‍ നിന്ന് തിരിച്ചെത്തിയതാണ്
ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിന് മുന്‍പില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാളിക്കുകയല്ലേ വേണ്ടത് ? അപ്പോള്‍ നിങ്ങളേത് പക്ഷമാണ്, ഏതു മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്. ഇതെല്ലം നോക്കണമെങ്കില്‍ മനുഷ്യര്‍ വേണ്ടേ നാട്ടില്‍?-മുഖ്യമന്ത്രി ചോദിച്ചു.
നിഫ്റ്റി ബാസ്‌ക്കറ്റിലെ 50 ഓഹരികളും നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. 11 എണ്ണം കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിപിസിഎൽ, യെസ് ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എക്‌സിസ് ബാങ്ക്, അദാനി പോർട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.