കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി എം എല്‍ എ) നിയമം പ്രകാരം ക്രിമിനല്‍ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. രാജ് കുന്ദ്രയും കേസില്‍ പ്രതികളായ മറ്റ് ചിലരും തമ്മില്‍ നടത്തിയ വിദേശ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതിനുശേഷമാണ് കേസെടുത്തതെന്ന് ഇ ഡി അറിയിച്ചു
വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇരുന്നപ്പോള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ ഭീഷണിയാണ് ഇവരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്നും നിതിന്‍ ബാറായി പറഞ്ഞു. തനിക്ക് 2014-ല്‍ പ്രായപൂര്‍ത്തിയായില്ലെന്നും അതിനാല്‍ തന്റെ പിതാവാണ് കാസിഫ് ഖാന് പണം നല്‍കിയതെന്നും നിതിന്‍ ബാറായിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ തന്റെ നിലപാട് കൃത്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് അകലം പാലിക്കും. അനാവശ്യമായ സംശയങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്. എന്റെ കുട്ടികളെ കരുതിയെങ്കിലും തെറ്റായ ആരോപണങ്ങളുന്നയിക്കുന്നത് നിര്‍ത്തണം' ശില്‍പ്പാ ഷെട്ടി കുറിച്ചു.
എന്നാല്‍ പൊതുജീവിതം നിങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും, അതിനാല്‍ നിങ്ങളുടെ ജീവിതം എപ്പോളും നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. വാര്‍ത്തകള്‍ വരുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണെന്നും അത് വിലക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ് കുന്ദ്ര അറ്റസ്റ്റിലായതിന് പിന്നാലെ ശില്പ ഷെട്ടിയുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്പയുടെ ഹര്‍ജിയില്‍ പറയുന്നത്.
രാജ് കുന്ദ്രയുടെ ബിസിനസ്സില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടോയെന്നാണ് പോലീസ് കൂടുതലായും ചോദിച്ചറിഞ്ഞത്. അതോടൊപ്പം രാജ് കുന്ദ്രയുടെ അറസ്റ്റിനോടനുബന്ധിച്ച് ശില്പ ഷെട്ടി വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് രാജി വെച്ചിരുന്നു. ഇതിന്റെ കാരണവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. രാജ് കുന്ദ്രയുടെ അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്പ ഷെട്ടി പോലീസിനോട് പറഞ്ഞത്.
അശ്ലീലമെന്ന് പൊലീസ് ആരോപിക്കുന്ന വീഡിയോകളില്‍ ലൈംഗിക ബന്ധമോ മറ്റ് പ്രവൃത്തികളോ വ്യക്തമായി കാണിക്കുന്നില്ല. മറിച്ച് ചില സീനുകളില്‍ മാത്രം വികാരമുണര്‍ത്തുന്ന തരത്തില്‍ ചിത്രീകരിക്കുക മാത്രമാണ് ചെയ്തിട്ടുളളത് എന്നാണ് രാജ് കുന്ദ്രയുടെ വാദം
മുന്‍പും പല വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികളെയും അതിജീവിക്കും ഇന്നത്തെ എന്റെ ജീവിതം ജീവിക്കാന്‍ അതൊന്നും തന്നെ തടസമാവുന്നില്ല' തുടങ്ങിയ വരികളും ശില്‍പ്പാ ഷെട്ടി ഷെയര്‍ ചെയ്ത പോസ്റ്റിലുണ്ട്.