വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്
കൊവിഡ് ബാധിതനായ ആന്ധ്ര സ്വദേശിയാണ് ചികിത്സ തുടരാതെ നാട്ടിലേക്ക് മടങ്ങിയത്
ഡിവൈഎസ്പി കെആർ ബിജുവിനാണ് അന്വേഷണ ചുമതല
ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ രണ്ടു ദിവസത്തെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ടത്. ബ്രസീലില്‍ പ്രതിദിനം ആയിരത്തി ഇരുനൂറിനു മുകളിലും താഴെയുമായാണ് മരണനിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് പ്രതിദിന മരണനിരക്ക് 500 -600 നിലവാരത്തിലാണ്. ഇതാണ് പുതിയ ആരോപണങ്ങള്‍ക്ക് വഴിതെളിച്ചത്
കഴിഞ്ഞ വാരത്തില്‍ ശനിയാഴ്ച മുതല്‍ പുറകോട്ട് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ യഥാക്രമം 1,215, 1,037, 1083, 1,134 എന്നിങ്ങനെയായിരുന്നു പ്രതിദിന മരണനിരക്ക്. ഈ നിരക്കിലേക്ക് അമേരിക്കയിലെ പ്രതിദിന മരണ നിരക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണ് ഇന്നലത്തെയും ഇന്നത്തെയും നിരക്കിലുള്ള വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 357 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ തൊട്ട് പിറകോട്ടുള്ള ദിവസങ്ങളില്‍ യഥാക്രമം 270, 261, 296, 287, 259 എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ പ്രതിദിന കണക്ക്. കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടര്‍ന്ന പ്രതിദിന മരണനിരക്കില്‍ പക്ഷേ ഇന്ന് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,885 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്.
ഇപ്പോഴുള്ള 12,557 ന്റെ വ്യത്യാസം മറികടന്ന് വെള്ളിയാഴ്ചയോടെ (12/06/2020) ഇന്ത്യ ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലെത്തും. അതോടെ ഇന്ത്യ കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തും. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 2-നാണ് അൻപഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ജൂൺ 3-ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ ശരാശരി 3786 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,13,731ആയി