കൊറോണ മൂലമുണ്ടായ ഈ തകര്‍ച്ച നേരത്തേ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളർച്ചാ നിരക്ക് ഈ വർഷംതന്നെ 2.8% കുറയുമെന്നാണ് 'ഐഎച്ച്‌എസ് മാർക്കിറ്റിന്റെ' പ്രവചനം.
ജി.എസ്.ടി നിരക്ക് കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ ക്രമക്കേട് നടത്തിയതിനാണ് പതഞ്‌ജലിക്ക് വന്‍ തുക പിഴ ചുമത്തിയത്. മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ഉപഭോക്തൃ സംരക്ഷണ ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് എന്‍.എ.എ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.