ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും.
അതിനിടെ വിലക്കുകള്‍ ലംഘിച്ച് റോട്ടില്‍ ഇറങ്ങിയവരെ പോലീസ് ആട്ടിപ്പായിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് തടയുന്നുണ്ട്. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രം. ജില്ലയിലെ എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലാണ്.
നേരത്തെ കൊവിഡ് 19-ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും തെർമൽ സ്കാനറുകള്‍ കൈമാറിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി
. 5 - പേര്‍ കാസര്‍ഗോഡ് സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി
കേന്ദ്ര നിര്‍ദേശപ്രകാരം ഏഴു ജില്ലകള്‍ അടച്ചിടുമെന്ന് കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ ചാനലുകളും മുസിരിസ് പോസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനം സംസ്ഥാനം കൈക്കൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.