രചനാ രീതിയിലെ വൈഭവത്താല്‍ കവിതാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ ബിനു കീഴാള ജീവിതവും, ശരീരവും പ്രകൃതിയും തന്റെ കവിതകളുടെ മുഖ്യ പ്രമേയമാക്കി. ശൈലിയിലും പറച്ചിലിലും ആവര്‍ത്തനങ്ങള്‍ ഇല്ലാതെ നിരന്തരം നവീകരിക്കാന്‍ ശ്രമിച്ച കവിയായാണ് ബിനുവിനെ നിരൂപകര്‍ വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിലെ കുമിളിയിലാണ് താമസം. സംസ്കാരം സ്വദേശമായ ഹരിപ്പാട് നടക്കും.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്‍റെ കിംഗ് മേക്കറാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ സിപിഎം സ്വീകരിക്കും. എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്.
അതേസമയം, യെമനിലേക്ക് പോകാനുളള കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ അമ്മയും മകളുമടക്കം യെമനിലേക്ക് പോകുന്നുണ്ട്. ഇക്കാര്യത്തില്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്
രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്ത് ഓഫീസുകളിലാണ് ഡിജിജിഐ റെയ്ഡ് നടത്തിയത്. കഴിഞ്ഞ വര്‍ഷവും രണ്ടു തവണ ജി.എസ്.ടി അധികൃതര്‍ കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്ടി വെട്ടിപ്പു നടത്തുന്നുണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര്‍ എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ
നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതാകാമെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു
ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. സ്‌റ്റേ ഉത്തരവുണ്ടായിട്ടും ഇന്നലെ പൊളിക്കല്‍ തുടര്‍ന്നത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിഷയത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണസമിതിക്കും ഡല്‍ഹി പൊലിസിനും ഇതുസംബന്ധമായ നോട്ടിസ് അയച്ചിട്ടുണ്ട് എന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു
ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന്‍ തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന്‍ പറഞ്ഞു.
ക്ഷേത്ര കമ്മറ്റിക്കാര്‍ മഞ്ജു വാരിയരുടെ ഡാന്‍സ് പരിപാടി നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചത് തന്നെയാണ്. അന്ന് അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗീതു മോഹന്‍ ദാസിന്‍റെ കയ്യില്‍ നിന്നുമാണ് മഞ്ജുവിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. അവരെ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടപ്പോള്‍ പരിപാടി ചെയ്യാന്‍ താത്പര്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും അറിയിക്കുകയായിരുന്നു