International News from Muziriz Post, the definitive source for independent journalism from every corner of the globe.
'അഫ്ഗാന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ മരണം, രാജി, മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടല്‍ എന്നിവയിലേതെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റിനായിരിക്കും താല്‍ക്കാലിക ചുമതല
ആറുമാസത്തിനിടെ ഒരുകൊവിഡ് കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലന്‍റ്. അതിനാല്‍ പുതിയ കൊവിഡ് കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു.
അപമാനത്താല്‍ തലയുയര്‍ത്താന്‍ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും കൈവിട്ട് പോയിരിക്കുന്നു. എല്ലാരെയും കെണിയിലാക്കി തന്‍റെ അടുത്തവരുമായി ഗനി ബാബ ഒളിച്ചോടിയിരിക്കുന്നു. അഭയാര്‍ത്ഥികളായവരോട് തങ്ങള്‍ മാപ്പ് ചോദിക്കുന്നു. രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ. അയാളുടെ ഈ പ്രവര്‍ത്തി നമ്മുടെ ചരിത്രത്തില്‍ കളങ്കമായിരിക്കുമെന്നാണ് തിങ്കളാഴ്ച രാവിലെ വന്ന ട്വീറ്റില്‍ പറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു.
ഇന്ത്യ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്‍റെ മതേതര ഭരണഘടന തകിടം മറിഞ്ഞിരിക്കുന്നുവെന്ന് സോളിഡാരിറ്റി സംഘാടകരിലൊരാളായ മുക്തി ഷാ പറഞ്ഞു. അതോടോപ്പം നിരവധി ആളുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലുകളില്‍ കഴിയുന്നു. കൊവിഡ് വ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ അശ്രദ്ധയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെട്ടിരിക്കുന്നുവെന്നും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ബലപ്രയോഗത്തിലൂടെ അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തിലുളള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും അപകടമുണ്ടാകില്ല,
2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്
അതേസമയം, ബാങ്കുകൾ ഒരു കരുതൽ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ റിയാല്‍ എസ്റ്റേറ്റുകരാരും തന്നെ വസ്തു വാങ്ങാന്‍ തയാറായിരുന്നില്ല. മുംബൈ എയർപോർട്ടിന്‍റെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ വസ്തു കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കില്ല. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.ടി.)ആണ് വില്‍പന നടത്തിയത്.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം, തങ്ങളുടെ പോരാളികളാൽ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാവില്ല. എന്തുകൊണ്ടാണ് അദ്ദേഹം തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിക്കുക. താലിബാനുമായി സഹകരിച്ചാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
ഇലുമിനാറ്റി, ക്യൂ അന്നാന്‍ എന്നീ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ മക്കള്‍ രാക്ഷസന്‍മാരായി വളരുമെന്ന് തനിക്ക് വെളിപാട് ലഭിച്ചെന്നും, അതിനാല്‍ ലോകത്തെ രക്ഷിക്കാന്‍ അവരെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കോള്‍മാന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്