മനീഷ് സിസോദിയയെ ബിജെപി ലക്ഷ്യവെച്ചതിന് ശേഷം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 4 ശതമാനം ഉയർന്നു. അദ്ദേഹത്തെ സിബിഐയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് 6 ശതമാനമായി ഉയരും. മനീഷ് സിസോദിയയെ രണ്ട് തവണ അറസ്റ്റ് ചെയ്താല്‍ ഗുജറാത്ത് ആം ആദ്മി ഭരിക്കുമെന്നും സര്‍ക്കാര്‍ രൂപികരിക്കുമെന്നും അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു
1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി എം പിമാര്‍ സി ബി ഐ നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുടെ ഭാഗമല്ല ബിജെപി.
ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബെെൽ കെെവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല.
ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് ജോണ്‍ ജോര്‍ജ് ദിലീപിന് അയച്ചുകൊടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷോൺ ജോർജിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്നത്.
സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ ജോലി ചെയ്യുന്നവരെ വേട്ടയാടുന്നത് പതിവാണെന്നും ഇത്തരം അന്വേഷണം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്നു ആരും കരുതേണ്ടന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു
അതേസമയം, ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് സിബിഐ കോടതിയില്‍ വാദിച്ചത്. ഡ്രൈവർ അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മനപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിർമാണ കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക. പദ്ധതിയുടെ പേരിൽ 4. 48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം നഷ്ടമായെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു
1999 ജൂലൈ മുതൽ 2005 മാർച്ച് വരെ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഓം പ്രകാശ് ചൗട്ടാല അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അദ്ദേഹം കുടുംബാംഗങ്ങളുമായി ചേര്‍ന്ന് 1, 467 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്ന കേസിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
ഇല്ലാതാക്കിയ വ്യക്തികളുടെ മുന്നില്‍ ടിപി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവസാനത്തെ ആളും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹം.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.
'സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസർ പുറത്തിറക്കിയത്. സേതുരാമയ്യരായി എത്തുന്ന മമ്മൂട്ടിയുടെ ചില ചലനങ്ങളും ഡയലോഗുകളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ടീസര്‍ സൂചന നല്‍കുന്നു. സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ടീസര്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
സംഘര്‍ഷത്തില്‍ പ്രതികളായ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പോലീസ് കോടതിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്.
സിബിഐ 5 ദി ബ്രെയിൻ ചാക്കോയായി മുകേഷും എത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്,
ഹിമാലയന്‍ യോഗി' എന്ന് വിളിക്കുന്ന വ്യക്തിയുമായി എന്‍ എസ് ഇയുടെ രഹസ്യവിവരങ്ങള്‍ പങ്കുവെച്ചതുള്‍പ്പെടെയുളള ഗുരുതരമായ ക്രമക്കേടുകളാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും സി ബി ഐയും കണ്ടെത്തിയത്.
തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാദം തള്ളിയാണ് സി ബി ഐ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വെച്ച് പറയിപ്പിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കൊടി സുനിയും സംഘവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നാണ് സിബിഐ ആവർത്തിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നും സിബിഐ അവകാശപ്പെടുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി ബി ഐ തുടരന്വേഷണം ആരംഭിച്ചത്.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.
തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സൈന്യത്തില്‍ എഞ്ചിനീയര്‍ ആയിരിക്കെ, ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരനില്‍ നിന്ന് 38,000 രൂപ അവിശ്യപെട്ടുവെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് സൈനീക എഞ്ചിനീയര്‍ മനീഷ് സിംഗ് ന് 5 വര്‍ഷത്തെ തടവും 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലിക്ക് പണം നല്കാന്‍ കരാറുകാരന് സമ്മര്‍ദം ചെലുത്തിയെന്ന പരാതിയിലാണ് മനീഷ് സിംഗിന് ശിക്ഷ വിധിച്ചത്.
തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി നിഷേധിച്ചത് തുടങ്ങി സര്‍ക്കാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചത്.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്ഗഡ് രാജസ്ഥാൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്
കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്
രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്.
വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.