48 മണിക്കൂറിനുള്ളിൽ വെയർഹൗസുകളിലും തുറമുഖങ്ങളിലും സൂക്ഷിച്ചിട്ടുള്ള അപകടകരവും സ്ഫോടനാത്മകവുമായ വസ്തുക്കൾ പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സെസ് ആൻഡ് കസ്റ്റംസ്(സിബിഐസി) ഉത്തരവിട്ടു. രാജ്യം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ജീവിതത്തിനും സ്വത്തിനും ഒരു അപകടവും വരുത്തില്ലെന്നും സിബിഐസി പറഞ്ഞു.
തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിംഗ്, മുകേഷ് പുരി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ് സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.